Alencier Ley Lopez ; അവാർഡ് വിതരണ വേദിയിലെ നടൻ അലൻ സിയറുടെ പ്രസ്താവന വിവാദമായിരുന്നു. പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന സ്ത്രീ വിരുദ്ധ പരാമർശമാണ് അലൻസിയർ നടത്തിയത്.
അലൻസിയറിന്റെ പ്രസ്താവനയ്ക്കെതിരെ വിവിധ കോണുകളിൽ നിന്നും വലിയ രീതിയിലെ വിമർശം ഉയർന്നിരുന്നു. സിനിമാ മേഖലയിൽ നിന്നടക്കം നിരവധി പേർ വിമർശിച്ചെത്തി. അലൻസിയർ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നായിരുന്നു ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്. എന്നാൽ തന്റെ പരാമർശത്തിൽ ഉറച്ചു നിൽക്കുകയും അതിനെ ന്യായീകരിക്കുകയാണ് അലൻസിയർ ചെയ്തത്.
ദേഷ്യപ്പെടേണ്ട സമയത്ത് ദേഷ്യപ്പെടുകയും കരയേണ്ട സമയത്ത് കരയുകയും ചെയ്യുന്ന ആളാണ് താനെന്ന് പറയുകയാണ് അലൻസിയർ. അത് തന്റെ സ്വഭാവമാണെന്നും ഉമ്മ തരേണ്ട നേരത്ത് ഉമ്മ തരുകയും ചെയ്യുമെന്നും അലൻസിയർ പറയുന്നു.
അലൻസിയറുടെ വാക്കുകൾ ”അതാണ് എന്റെ സ്വഭാവം. ഉമ്മ തരേണ്ട നേരത്ത് ഉമ്മ തരികയും ചെയ്യും. അതിപ്പോൾ മഞ്ജു വാര്യർക്ക് ആണെങ്കിലും കൊടുക്കും. അവർ നല്ല സുഹൃത്താണ്. ഉർവശി ചേച്ചിക്ക് ഞാൻ ഉമ്മ കൊടുത്തല്ലോ. ഉള്ളൊഴുക്ക് എന്ന സിനിമ കണ്ടിറങ്ങുമ്പോൾ അവരുടെ പെർഫോമൻസിൽ ഞാൻ ഞെട്ടിപ്പോയി ”- അലൻസിയർ പറഞ്ഞു.