ബിഗ് ബോസ് വീക്കിലിടാസ്ക്കിന്റെ ഭാഗമായി തന്റെ ജീവിത കഥ വെളിപ്പെടുത്തി ആർജെ സൂര്യ. ആർജെ, അഭിനേത്രി, നർത്തകി എന്നിങ്ങനെ പല റോളുകൾ കൈകാര്യം ചെയ്തുവെങ്കിലും ഒന്നിലും രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നാണ് സൂര്യ പറയുന്നത്. ഇപ്പോഴും താൻ ജീവിതത്തോട് പോരാടി കൊണ്ടിരിക്കുകയാണെന്നും താരം പറയുന്നു. ടാസ്ക്കിൽ മതാപിതാക്കളെ കുറിച്ച് പറയാനാണ് സൂര്യയ്ക്ക് ലഭിച്ചത്. ജയകുമാറിന്റേയും മോഹനകുമാരിയുടേയും ഒറ്റ മകളാണ് സൂര്യ ജെ മേനോൻ.
സൂര്യയുടെ പുത്തൻ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്, സെറ്റുടുത്ത് തനി നാടൻ ലുക്കിൽ ഒരു മനയിലെ തമ്പുരാട്ടിയെ പോലെ തോന്നിപ്പിക്കുന്ന സൂര്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിരവധി ആളുകളാണ് കമന്റുമായെത്തുന്നത്.
പഠനകാലത്ത് സ്ക്കൂളിലെ കലാപരിപാടികളിൽ സൂര്യ സജിവമായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തോടും മോഡലിംഗിനോടും സൂര്യയ്ക്ക് താത്പര്യമുണ്ടായിരുന്നു കോളേജ് വിദ്യാഭ്യാസകാലത്ത് സൂര്യ മോഡലിംഗ് ചെയ്യാൻ തുടങ്ങി.
കേരളയൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയതിനുശേഷം സൂര്യ ജെ മേനോൻ മോഡലിംഗ് തന്റെ പ്രൊഫഷനായി തിരഞ്ഞെടുത്തു. നിരവധി ബ്രാൻഡുകൾക്ക് മോഡലായി. മോഡലിംഗിനോടൊപ്പം ടെലിവിഷൻ,റേഡിയോ അവതാരികയായും സൂര്യ പ്രവർത്തിച്ചു. 2007 -ൽ ഹാർട്ട് ബീറ്റ്സ് എന്ന സിനിമയിലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്. സെലിബ്രേഷൻ, യാത്ര ചോദിക്കാതെ എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ബിഗ്ബോസ് സീസൺ 3 യിലെ മത്സരാർത്ഥിയായിരുന്നു സൂര്യ ജെ മേനോൻ.