ഗൗരിയുടെ കഴുത്തില്‍ മിന്നുകെട്ടി ഡെന്നീസ്

ഏതാനും ദിവസങ്ങൾക്കു മുന്നേയാണ് തിരുവനന്തപുരം കവടിയാറിലെ പ്രശസ്‌തമായ ഉദയാ പാലസിൽ വച്ച് സീരിയൽ നടി ഉമാ നായർ മകൾ ഗൗരിയുടെ വിവാഹം അതിഗംഭീരമാക്കി നടത്തിയത്. ഹിന്ദു വിവാഹച്ചടങ്ങുകൾ അനുസരിച്ച് നടത്തിയ വിവാഹത്തിന് ദിവസങ്ങൾക്കിപ്പുറമിതാ, പള്ളിയിൽ വച്ച് മിന്നുകെട്ടും നടത്തിയിരിക്കുകയാണ് കുടുംബം. ഗൗരിയെ വിവാഹം കഴിച്ച ഡെന്നീസ് ക്രിസ്‌ത്യാനി പയ്യനാണ്. അതുകൊണ്ടാണ് പള്ളിയിൽ വച്ചും അവരുടെ ആചാരരീതി അനുസരിച്ച് മിന്നുകെട്ട് നടത്തിയത്. കഴുത്തിൽ സ്വർണമാലയിട്ട് മിന്നു മുറുക്കിക്കെട്ടിയാണ് തിരുവനന്തപുരത്തെ പള്ളിയിൽ വച്ച് ആ ചടങ്ങ് കുടുംബം നടത്തിയത്.
ഡെന്നീസിന്റെ വീട്ടുകാർ കോട്ടയം കാഞ്ഞിരപ്പള്ളിക്കാരാണെങ്കിലും സെറ്റിൽ ചെയ്‌തിരിക്കുന്നത് തിരുവനന്തപുരത്താണ്. ഹിന്ദു ആചാരമനുസരിച്ചുള്ള ചടങ്ങിന് ഡെന്നീസും വീട്ടുകാരും പൂർണമനസോടെയും സന്തോഷത്തോടെയുമാണ് ഗൗരിയ്ക്കും വീട്ടുകാർക്കും ഒപ്പം നിന്നത്. വിവാഹം കഴിഞ്ഞ് ഗൗരിയെ ഡെന്നീസിൻ്റെ വീട്ടിലേക്ക് സ്വീകരിച്ചതു പോലും അങ്ങനെയായിരുന്നു.

പ്ലേറ്റിൽ മഞ്ഞവെള്ളം കലക്കി സൈഡിൽ തിരി കത്തിച്ച് ആരതിയുഴിഞ്ഞാണ് താലികെട്ട് കഴിഞ്ഞെത്തിയ ഗൗരിയേയും ഡെന്നീസിനേയും സ്വീകരിച്ചത്. തുടർന്ന് നിലവിളക്ക് മരുമകളുടെ കയ്യിലേക്ക് നൽകുകയായിരുന്നു. സാധാരണ ക്രിസ്‌ത്യൻ വീടുകളിലേക്ക് വധൂവരന്മാരെ സ്വീകരിക്കുന്നത് കത്തിച്ച മെഴുകുതിരി നൽകിയും കൊന്ത കൊണ്ട് കുരിശുവരച്ച് അതു സമ്മാനിച്ചുമൊക്കെയാണ്. എന്നാൽ നിലവിളക്കേന്തി വലതുകാൽ വച്ചുകയറവേ അമ്മയ്ക്ക് ദക്ഷിണ നൽകി ഡെന്നീസ് അനുഗ്രഹം വാങ്ങുന്നതും തുടർന്ന് അകത്തേക്ക് കയറിയ ഇരുവർക്കും പാലും പഴവും ഒക്കെ നൽകുകയും ചെയ്‌തിരുന്നു. അതിനൊക്കെ ഡെന്നീസും വീട്ടുകാരും ഒപ്പം നിന്നതു പോലെ തന്നെയാണ് ഇന്ന് ഗൗരിയുടെ വീട്ടുകാരും ഡെന്നീസിനും വീട്ടുകാർക്കും ഒപ്പം നിന്നത്.

ഒൻപതു വർഷത്തോളം നീണ്ട മകളുടെ പ്രണയത്തിന് മതവും ജാതിയും സാമ്പത്തികവും ഒന്നും നോക്കാതെ ഉമ സമ്മതം മൂളിയതോടെയാണ് കാര്യങ്ങൾ വിവാഹത്തിലേക്ക് എത്തിയത്. കോട്ടയം കാഞ്ഞിരപ്പള്ളിക്കാരാണ് ഗൗരിയുടെ ഭർത്താവ് ഡെന്നീസും കുടുംബവും. തിരുവനന്തപുരത്തെ പട്ടം സെൻ്റ് മേരീസ് സ്‌കൂളിൽ ഒരു സമ്മർ ക്യാമ്പിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് ബാസ്‌കറ്റ്‌ബോൾ കളിക്കാരായ ഡെന്നീസും ഗൗരിയും കണ്ടുമുട്ടുന്നത്. ഒൻപതു വർഷത്തെ പ്രണയത്തിനൊടുവിൽ ഇവർ വിവാഹിതരായപ്പോൾ സ്നേഹത്തോടെ എന്തിനും ഏതിനും ഒരുമിച്ചു നിൽക്കുന്ന വീട്ടുകാരെയാണ് മലയാളികൾ മുഴുവൻ കണ്ടത്. ഹിന്ദു വിശ്വാസമനുസരിച്ചായിരുന്നു വിവാഹ ചടങ്ങുകൾ മുഴുവൻ. ഗൗരിയുടെ കഴുത്തിൽ താലികെട്ടി തിരുവനന്തപുരത്തെ തനി കല്യാണം പോലെ മൂന്നു സാരികൾ മാറിയുടുത്താണ് ഗൗരി ഉച്ചയോടെ ഭർതവീടിലേക്ക് പോയത്.

Scroll to Top