ഭർതൃ വീട്ടുക്കാരുമായുള്ള സ്വത്ത് തർക്കത്തിന് പിന്നാലെ പഞ്ചായത്ത് മെമ്പറേയും മക്കളെയും കാണാതായ സ,ംഭവവും പിന്നീട് അവരെ കണ്ടെത്തിയതും വലിയ വാർത്തയായിരുന്നു. കോട്ടയം അതിരമ്പുഴയിൽ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയുമാണ് കാണാനില്ലെന്ന് പരാതി ലഭിച്ചത്. അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജൻ, മക്കളായ അമലയ അമയ എന്നിവരെയാണ് കാണാതായത്. ഭർതൃവീട്ടുകാരുമായി ചില സ്വത്ത് തർക്കത്തിൽ യുവതി നേരത്തെ പരാതി നൽകിയിരുന്നു. ഐസിയുടെ ഭർത്താവ് സാജൻ രണ്ട് വർഷം മുൻപ് മരിച്ചിരുന്നു. അതിരമ്പുഴ പഞ്ചായത്ത് 20-ാം വാർഡ് അംഗമാണ് ഐസി സാജൻ. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐസിയുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താൻ സാധിച്ചത്… ഭർത്താവിന്റെ സ്വത്ത് വീതംവെച്ച് നൽകണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പരാതി കേട്ട ഏറ്റുമാനൂർ പൊലീസ് സ്വത്ത് വീതം വച്ച് 50 ലക്ഷം രൂപ ഐസിയ്ക്ക് നൽകണമെന്ന് നിർദേശിച്ചിരുന്നു. പോലീസ് നിർദേശമനുസരിച്ച് സ്വത്ത് നൽകാമെന്ന് ബന്ധുക്കൾ അറിയിക്കുകയും ചെയ്തിരുന്നതായാണ് വിവരം.
ഇതിനിടെയാണ് പൊലീസിനും ബന്ധുക്കൾക്കും എതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ഇവരെ കാണാതായത്. അൻസൽ അബ്ദുൾ എന്ന SHO യുടെ അടുത്താണ് ഐസി ആദ്യം പരാതിയുമായി എത്തിയത്… തീരുമാനമാക്കാമെന്നും എല്ലാത്തിനും പരിഹാരമുണ്ടാക്കാമെന്നും പറഞ്ഞ അൻസലിന് പക്ഷേ ഒന്നും ചെയ്യാൻ സാധിച്ചില്ല… മുകളിൽ നിന്നും ഉണ്ടായ സമ്മർദ്ദം കാരണം SHO അൻസൽ പിൻവാങ്ങിയപ്പോഴാണ് ഫെയ്സ് ബുക്ക് പോസ്റ്റുമിട്ട് നാടുവിടാമെന്ന തീരുമാനത്തിൽ ഐസി എത്തിയത്… എന്റെ പേര് ഐസി സാജൻ എന്നെ കല്യാണം കഴിച്ചുവിട്ടത് സാജൻ സിറിയക്കിൻ്റെ ഭാര്യയായിട്ടാണ് ഇന്ന് അദ്ദേഹം മരണപ്പെട്ടിട്ട് മരണപ്പെട്ടിട്ട് രണ്ടുവർഷവും മൂന്നുമാസവും തികയുന്നു. ഭർത്താവ് മരിച്ചു കഴിഞ്ഞ് ഭാര്യക്കും മക്കൾക്കും ഭർത്ത വീട്ടിൽ യാതൊരു അവകാശമില്ലെന്ന് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ എന്നാൽ അങ്ങനെയൊരു താമസിക്കുന്നത് വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്. എൻ്റെ ഭർത്താവ് മരിച്ചു കഴിഞ്ഞു 41 തികയുന്നതിന് മുമ്പ് അമ്മായിയമ്മ അവിടെ ഇറങ്ങി കൊടുക്കണം എന്ന് എന്നോടും മക്കളോടും ആവശ്യപ്പെട്ടു അത് നിരന്തരം തുടർന്ന് കൊണ്ടിരിക്കുന്നു ഇപ്പോഴും 20 സെന്റ് വീതം ആയിട്ടുണ്ട് അതുമായി അവിടെ ഇറങ്ങണമെന്ന് ആവശ്യപ്പെടുന്നു എനിക്കും മക്കൾക്കും അവിടെ അവകാശമില്ലഎന്നാണ് മരുമകളായിട്ട് അംഗീകരിച്ചിട്ടും ഇല്ല എന്നാണ് പറയുന്നത്. ഭർത്താവ് മരിച്ച പെണ്ണുങ്ങളെല്ലാം സ്വന്തം വീട്ടിൽ നിൽക്കണമെന്നതാണ് നാട്ട് നടപ്പ് എന്നാണ് അമ്മായിയമ്മയുടെ വാദം, എനിക്ക് എൻ്റെ വീട്ടിൽ പോയി നിൽക്കാൻ, 100/സമ്മതവുമാണ് ഭർത്താവിൻ്റെ ജീവനാംശം കിട്ടിയാൽ അത് ഇത് വരെ തന്നില്ല. പിന്നെ ഞാൻ എങ്ങോട്ട് പോകും. എന്റെകുട്ടികളെ നിരന്തരം കുത്തുവാക്കുകൾ പറയുകയും അവർക്ക് അവകാശം ഇല്ലാത്ത വീട്ടിൽ നിന്നും ഇറങ്ങിപ്പോകണം എന്നും പറയുന്നു എന്നായിരുന്നു ഐസിയുചടെ FB POST