ഒരു നാടിനെ മുഴുവൻ നടുക്കിയ സംഭവാണ് ഇന്നലെ ഹരിപ്പാട് നടന്നത്. ഹരിപ്പാട് കരുവാറ്റ റെയിൽവേ സ്റ്റേഷനിൽ യുവാവും സ്കൂൾ വിദ്യാർത്ഥിയും ട്രെയിനിടിച്ചു മരിച്ചു .ചെറുതന കണ്ണോലിൽ കോളനിയിൽ മുരളീധരൻ നായർ അംബിക ദമ്പതികളുടെ മകൻ ശ്രീജിത്ത് 38 ഹരിപ്പാട് നടുവട്ടം കാട്ടിച്ചിറയിൽ രവീന്ദ്രൻ നായർ വിമല ദമ്പതികളുടെ മകൾ ദേവിക 17 എന്നിവരാണ് മരിച്ചത് രാവിലെ 11 30ന് കൊച്ചുവേളി എക്സ്പ്രസിൽ ട്രെയിനിനു മുന്നിൽ ചാടി ഇരുവരും ജീവനൊടുക്കുകയായിരുന്നു .എന്ന് പോലീസ് പറഞ്ഞു .
ബൈക്കിൽ ദേശീയപാത വഴി റെയിൽവേ സ്റ്റേഷനിൽ എത്തി ഇരുവരും പ്ലാറ്റ്ഫോമിന്റെ വടക്കുഭാഗത്ത് അരമണിക്കൂറോളം സംസാരിച്ചു നിൽക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. ട്രെയിൻ വരുന്ന ശബ്ദം കേട്ട് ഇരുവരും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കയറി നിൽക്കുന്നത് ഗയിറ്റ് കീപ്പർ ശ്രദ്ധിച്ചു. കരുവാറ്റയിൽ സ്റ്റോപ്പ് ഇല്ലാത്ത ട്രെയിൻ ആയതിനാൽ വേഗത്തിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് കടന്നു. ഇതോടെ ഇരുവരും ചെരുപ്പ് അഴിച്ചു വയ്ക്കുന്നത് കണ്ട ഗേറ്റ് കീപ്പർ ചാടരുത് എന്ന് ഉറക്കെ വിളിച്ചു പിന്തിരിപ്പിക്കാൻ ശ്രമിച്ചു .എന്നാൽ ട്രെയിൻ അടുത്ത് അടുത്ത് വന്നതോടെ ഇരുവരും ഒന്നിച്ച് ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു. ശരീരം തിരിച്ചറിയാത്തവിധം ചിന്നിചിതറി പോയിരുന്നു.
ഷാംപൂ വാങ്ങാൻ കടയിൽ പോവുകയാണ് എന്ന് പറഞ്ഞാണ് ദേവിക രാവിലെ വീട്ടിൽ നിന്നും പോയത് ദേവിക ഹരിപ്പാട് ഗവർമെന്റ് എച്ച് എസ് എസ് പ്ലസ് വൺ വിദ്യാർഥിനിയാണ് ശ്രീജിത്തിന്റെ ഭാര്യ രാഖിയുടെ വീടിൻറെ സമീപമാണ് ദേവികയുടെ വീട്. ശ്രീജിത്തുമായുള്ള അടുപ്പത്തിൽ നിന്നും ദേവികയെ പിന്തിരിപ്പിക്കാൻ വീട്ടുകാർ ശ്രമിച്ചതായി പോലീസ് പറഞ്ഞു. അതേസമയം ഇരുവരുടെയും മരണകാരണമാണ് ഞെട്ടിക്കുന്നത്… ഭാര്യവീട്ടിൽ ഇടയ്ക്ക് ഇടയ്ക്ക് സന്ദർശനം നടത്തിയ ശ്രീജിത്തിന് പെട്ടെന്നാണ് രാഖിയുടെ വീടിന്റെ അടുത്തുള്ള ദേവികയായി പരിചയത്തിലാകുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ദേവികയും ശ്രീജിത്തും തമ്മിലുള്ള പ്രണയ ബന്ധം ഭാര്യയായ രാഖി അറിഞ്ഞു. പിന്നീട് ആ വീട്ടിൽ എപ്പോഴും വഴക്കായിരുന്നു. ദേവികയുടെ പേരും പറഞ്ഞ് രണ്ട് പേരും വഴക്കിടുമായിരുന്നു. രണ്ട് പേരുടെയും ബന്ധത്തിനെതിരെ രാഖിയും വീട്ടുകാരും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഒരുമിച്ച് ജീവിക്കാൻ മനസ്സിലാകില്ലെന്നും കരുതിയ ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു…