മക്കള്‍ക്കൊപ്പം കളിച്ച് ചിരിച്ച് കിടക്കാന്‍ പോയവള്‍.. ഉറക്കത്തിനിടെ അമ്മയെ തിരഞ്ഞ മകന്‍ കണ്ടത്

കാലടി നീലീശ്വരത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജിജിഷ സതീഷ് (29) ആണ് മരിച്ചത്. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം നീലീശ്വരത്ത് വാടക വീട്ടിലായിരുന്നു താമസം.ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഇളയമകനാണ് തൂങ്ങിയ നിലയിൽ ജിജിഷയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും…. മക്കൾക്കും ഭർത്താവിനുമൊപ്പം വാടക വീട്ടിലാണ് ജിജിഷ കഴിയുന്നത്… എന്തിനായിരിക്കാം ജിജിഷ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത് എന്നറിയാതെ സങ്കടപ്പെടുകയാണ് വീട്ടുക്കാരും… സാധാരണഗതിയിൽ വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ, അതിമദ്യപാനം, മയക്കുമരുന്നുപയോഗം തുടങ്ങിയ മാനസിക രോഗങ്ങൾ കാരണമുണ്ടാകുന്ന നിരാശയാണ് ഒരാളെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ, തൊഴിൽ നഷ്ടപ്പെടുക, രോഗം, കുടുംബ പ്രശ്നങ്ങൾ, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലെ പാകപ്പിഴകൾ, കലഹം, കുറ്റബോധം, പ്രണയനൈരാശ്യം, പരീക്ഷയിലെ പരാജയം, അടുത്ത ബന്ധുവിന്റെ മരണം, ബലാത്സംഗം, മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യതക്കുറവ് തുടങ്ങിയവ മൂലമുണ്ടാകുന്ന സംഘർഷങ്ങൾ തുടങ്ങി പല കാരണങ്ങളും ആത്മഹത്യകൾക്കു പിന്നിലുണ്ട്.

ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവർ തീവ്രമായ മാനസിക വേദനയും വിഷാദവും അനുഭവിക്കുന്നു. ഇത് പെട്ടെന്നുണ്ടാകുന്ന പ്രതിഭാസമല്ല. ചെറിയ വിഷാദത്തിൽ തുടങ്ങി, കാലക്രമേണ അത് കൂടുതൽ തീവ്രമാകുന്നു. ഈ വിഷാദം ക്രമേണ ഗുരുതര മാനസികാവസ്ഥയിലേക്ക് വളരുകയും അവസാനം ആത്മഹത്യാ ചിന്തകൾ ഉണ്ടാവുകയും ചെയ്യുന്നു. തങ്ങളുടെ പ്രശ്നങ്ങൾക്ക് മറ്റു പരിഹാരമാർഗങ്ങൾ ഒന്നുംതന്നെ ഇല്ലെന്ന് വിശ്വസിക്കുകയും ജീവിതത്തിൽനിന്ന് രക്ഷപ്പെടുക എന്നതാണ് ഏക മാർഗമെന്ന് അവർ കരുതുന്നു. നിസ്സഹായത, ഏകാന്തത, ഉയർന്ന തോതിലുള്ള അപകർഷബോധം, മൂല്യമില്ലായ്മ, സങ്കടം എന്നീ വികാരങ്ങൾ അവരെ അലട്ടുന്നു. നിരന്തര മാനസിക സമ്മർദം, വിഷാദരോഗം, ഉത്കണ്ഠ, ലഹരി ഉപയോഗം തുടങ്ങിയവ ഇതിലേക്ക് നയിക്കുന്നു.

ലഹരിയുപയോഗത്തിനും മാനസിക രോഗങ്ങൾക്കും തക്കതായ ചികിത്സ നൽകുക, സാമ്പത്തികമായ വളർച്ചയ്ക്ക് വഴിയൊരുക്കുക, ബന്ധങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുക, വിദഗ്ദ്ധ കൗൺസിലിംഗ് എന്നിവ ആത്മഹത്യകൾ ഒഴിവാക്കാനായി സ്വീകരിക്കാവുന്ന മാർഗ്ഗങ്ങളാണ്…ഇവിടെ ഇത്തരത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് ജിജിഷയ്ക്കുണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്

Scroll to Top