മുങ്ങിയത് മാഫിയ കമ്പനിയുടെ കപ്പൽ..വിഴിഞ്ഞത്ത് നിന്നേ ചരിഞ്ഞു…അടിമുടി ദുരൂഹത

സമുദ്ര ഇന്ധനവുമായി പോയ ലൈബീരിയൻ കണ്ടെയ്‌നർ കപ്പൽ – എംഎസ്‌സി എൽസ 3 – ശനിയാഴ്ച ഉച്ചകഴിഞ്ഞ് കേരള തീരത്ത് നിന്ന് കുത്തനെ ചരിഞ്ഞതിനെത്തുടർന്ന് അതിലെ ചരക്ക് കടലിലേക്ക് ഒഴുകിപ്പോയി… ഭയാനകമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്… 184 മീറ്റർ നീളമുള്ള കപ്പൽ മെയ് 23 ന് വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട് മെയ് 24 ന് കൊച്ചിയിൽ എത്തേണ്ടതായിരുന്നു… കപ്പൽ 26 ഡിഗ്രി ചെരിഞ്ഞ നിലയിലാണ് ഇപ്പോഴുള്ളത്. കപ്പലിലെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. മുങ്ങിയിട്ടില്ല എന്നതിനാൽ കപ്പലിന്റെ നിയന്ത്രണത്തിനായി മൂന്ന് പേർ അതിൽ തുടരുന്നുണ്ട്. അതെസമയം കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടൈനറുകൾ ആശങ്ക പടർത്തുകയാണ്. ഈ കണ്ടൈനറുകളിലുള്ളത് മറൈൻ ഗ്യാസ് ഓയിലും (എംജിഒ) വെരി ലോ സൾഫർ ഫ്യൂവൽ ഓയിലും (വിഎൽഎസ്എഫ്ഒ) ആണ്….‘എൽസ ത്രീ’ എന്ന മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ കപ്പലിന്റെ അപകടത്തെ സംബന്ധിച്ച ദുരൂഹത ഇനിയും മാറിയിട്ടില്ല. ഇത്തരമൊരു ഒരു കപ്പൽ ഉണ്ടാക്കണമെങ്കിൽ 400 കോടി രൂപയെങ്കിലും ചെലവ് വരും. മുങ്ങിയ കപ്പിലിന് 28 വർഷം പഴക്കമുണ്ട്. കാലാവധി കഴിഞ്ഞ് മൂന്നുവർഷം പിന്നിട്ട ഒരു കപ്പലാണിത് എന്നാണ് അറിയാൻ കഴിയുന്നത്. ജപ്പാനിൽ 15 വർഷമാണ് ഒരു കപ്പലിന്റെ കാലപരിധി.

ഈ കപ്പൽ ഡ്രൈ ഡോക്ക് ചെയ്യാനും അടുത്ത ആഴ്ച മുതൽ പുതിയ ഒരു കപ്പൽ കൊണ്ടുവരുവാനും ഷിപ്പിങ് കമ്പനി തീരുമാനിച്ചിരുന്നതുമാണ്. ഈ സാഹചര്യത്തിലാണ് കപ്പൽ മുങ്ങിയിരിക്കുന്നത്. കപ്പലിന് ഇൻഷുറൻസ് പരിരക്ഷയുള്ളതിനാൽ കമ്പനിക്ക് നല്ലൊരു തുക ലഭിക്കും. കപ്പൽ പൊക്കിയെടുക്കുകയെന്നത് ദുഷ്ക്കരമായതിനാൽ ആ ദൗത്യം ഉപേക്ഷിക്കാനാണ് സാധ്യത…കപ്പൽ മുങ്ങിയതാണോ അതോ മുക്കിയതാണോയെന്ന സംശയം ബലപ്പെടുത്തുന്ന ചില കാര്യങ്ങൾ കൂടി പുറത്തു വന്നിരിക്കുകയാണ്. ഒന്നാമതായി കപ്പലിന്റെ ഫിറ്റ്നസ് സംബന്ധിച്ചാണ്. കപ്പൽ പുറപ്പെടുന്നതിനു മുൻപ് മെർക്കന്റൈൽ മറൈൻ വകുപ്പ് പരിശോധിച്ച് ഇത് ഉറപ്പുവരുത്തേണ്ടതാണ്. അതുണ്ടായിട്ടില്ലെന്നാണ് അറിയൻ കഴിയുന്നത്. 26 ഡിഗ്രി മാത്രം ചെരിഞ്ഞ ഒരു കപ്പൽ 12 മണിക്കൂറിനകം മുങ്ങിയതും പരിശോധിക്കണം സാധാരണ കപ്പലുകൾ 15 മീറ്റർ വരെ തിര ഉയരുന്ന മെഡിറ്ററേനിയൻ കടലിൽ പ്രവർത്തിക്കാവുന്ന തരത്തിലാണ് നിർമ്മിക്കുക.

623 കണ്ടെയ്നറുകൾ ആയിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. കയറ്റുമ്പോൾ തന്നെ ഇതു സംബന്ധമായ ബില്ലുകളും നൽകേണ്ടതുണ്ട്. രാസപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നതിനു കപ്പലിലും തുറമുഖത്തുമുള്ള പ്രോട്ടോക്കോളും പാലിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കണം. വ്യാഴാഴ്ച രാത്രി വിഴിഞ്ഞം തുറമുഖത്തുനിന്നും പുറപ്പെടേണ്ട കപ്പൽ 20 മണിക്കൂർ വൈകിയാണ് പുറപ്പെട്ടത് എന്നതും പരിശോധിക്കേണ്ടതാണ്

Scroll to Top