ഞാൻ മരിക്കുമെന്ന് കരുതിയോ? മാപ്പില്ല, മകൻ കാശ് ചോദിച്ചു കൊണ്ടിരിക്കുകയാണ്, അവന് നല്ല ആരോഗ്യമില്ലേ? പണിയെടുത്ത് അമ്മയെ നോക്കത്തില്ലേ? മോളി കണ്ണമാലിയ്ക്കും മകനുമെതിരെ തുറന്നടിച്ച് ബാല

നടി മോളി കണ്ണമാലിയ്ക്കും മകനുമെതിരെ നടൻ ബാല. താൻ സഹായിച്ചില്ലെന്ന ആരോപണത്തിനാണ് ബാല മറുപടി നൽകുന്നത്. മോളി ചേച്ചിയോട് താൻ ക്ഷമിച്ചെന്നും പക്ഷെ മോളി ചേച്ചിയുടെ മകനോട് ക്ഷമിക്കാൻ സാധിക്കില്ലെന്നുമാണ് ബാല പറയുന്നത്. തമിഴ്‌നാട്ടിൽ നിന്നും വന്ന താൻ ചോദിച്ചതിലും കൂടുതൽ കാശ് കൊടുത്തിട്ടുണ്ടെന്നും എന്തിനാണ് തന്നെ കുറ്റപ്പെടുത്തിയതെന്നും ബാല ചോദിക്കുന്നു. സെല്ലുലോയ്ഡ് മാഗസിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന മോളി കണ്ണമാലി, രോഗം ഭേദമായ ഉടൻ തന്നെ ബാലയെ നേരിൽ കണ്ടിരുന്നു.

ബാലയുടെ വാക്കുകൾ ഇങ്ങനെ

‘ആരേയും കോർണർ ചെയ്യാൻ പറയുന്നതല്ല. ഓപ്പറേഷൻ കഴിഞ്ഞ് എന്നെ മുറിയിലേക്ക് മാറ്റിയിരുന്നു. മാസീവ് റിക്കവറി ആയിരുന്നു. ഓരോ ദിവസവും ഞാൻ അത്ഭുതം കണ്ടു. പതിനാലാം ദിവസം എന്നോട് പൊക്കോളാൻ പറഞ്ഞു. എനിക്ക് ആരും ആദ്യം ഫോൺ തന്നിരുന്നില്ല. പിന്നെ ഞാൻ വീഡിയോ കണ്ടു. ആശുപത്രിയിൽ വച്ചാണ്. എന്റെ കണ്ണുനിറഞ്ഞു പോയി. എന്നെപ്പറ്റി കുറ്റം പറയുകയാണ്. മോളി ചേച്ചിയെ ഞാൻ ഒരു പരിപാടിയിൽ വച്ച് കണ്ടിരുന്നു. എന്റെ അടുത്ത് നിൽക്കുകയായിരുന്നു. ചേച്ചി സുഖമായിരിക്കുന്നുവോ എന്ന് ചോദിച്ചു. സുഖമായിരിക്കുന്നുവെന്ന് അവർ പറഞ്ഞു.

ഞാൻ ചത്തു പോകുമെന്ന് കരുതിയോ? ചത്തിട്ടില്ല, ജീവിച്ചിരിപ്പുണ്ട്, എന്ന് ഞാൻ അവരോട് പറഞ്ഞു. ഒരു ദിവസം എനിക്കൊരു കോൾ വന്നു. മോളി ചേച്ചിയുടെ മോനാണ്, ആശുപത്രിയിലാണ്. ബില്ലടക്കാൻ കാശില്ലെന്ന് പറഞ്ഞു. നീ എവിടെയാണുള്ളത്? പാലാരിവട്ടത്താണ്. ഇവിടെ തന്നെയാണ് എന്റെ വീട് ഇങ്ങോട്ട് വാ എന്ന് പറഞ്ഞു. അയാൾ നടന്നാണ് വന്ന. അവന് പതിനായിരം കൊടുത്തിട്ട് പോയി ഫീസ് അടയ്‌ക്കെന്ന് ഞാൻ പറഞ്ഞു. ഇതൊരു തെറ്റാണോ? ചോദിച്ച് പത്ത് മിനുറ്റിൽ ഞാൻ പതിനായിരം കൊടുത്തു. വീണ്ടും വന്ന് മരുന്നിന് കാശ് ചോദിച്ചു. കൊടുത്തു.

വീണ്ടും വന്ന് സ്‌കാനിംഗിന് കാശ് ചോദിച്ചു. ഞാൻ കൊടുത്തു. വീണ്ടും വരുന്നു. ആശുപത്രിയിൽ കൺസെഷൻ വേണം. ഞാൻ ആശുപത്രിയിൽ പറായമെന്ന് പറഞ്ഞു. ഇതിനിടെ ഞാൻ തളർന്നു വീണ് ആശുപത്രിയിലായി. തിരിച്ചുവരുമ്പോൾ ഞാൻ കാണുന്ന കാഴ്ച ഇതാണ്. രണ്ട് മക്കളാണുള്ളത് അവർക്ക്. ആറ് ആണുങ്ങളുണ്ട് മൊത്തം അവരുടെ വീട്ടിൽ. അത്രയും ആണുങ്ങൾ വിചാരിച്ചാൽ അഞ്ച് ലക്ഷം രൂപ അടച്ച് ജപ്തി ഒഴിവാക്കിക്കൂടേ? അവന് എന്തെങ്കിലും അസുഖമുണ്ടോ? കാലിനു കൈയ്ക്കും വയ്യേ? മോളി ചേച്ചി ഈ പ്രായത്തിലും കഷ്ടപ്പെടുന്നുണ്ട്.

സ്വന്തം മകൻ നാല് പേരോട് കാശ് ചോദിച്ചു കൊണ്ടിരിക്കുകയാണ്. അവന് നല്ല ആരോഗ്യമില്ലേ? സ്വന്തം മോൻ പണിയെടുത്ത് അമ്മയെ നോക്കുന്നില്ല. തമിഴ്‌നാട്ടിൽ നിന്നും വന്ന ഞാൻ നിങ്ങൾ ചോദിച്ചതിലും കൂടുതൽ കാശ് തന്നിട്ടുണ്ട്. എന്തിനാണ് എന്നെ കുറ്റപ്പെടുത്തിയത്? ഞാൻ മരണത്തെ നേരിടുമ്പോഴാണ് എന്നെ കുറ്റപ്പെടുത്തുന്നത്. ഇതെന്ത് മനസാക്ഷിയാണ്? മോളി ചേച്ചി പിന്നീട് ബാല സഹായിച്ചുവെന്ന് പറഞ്ഞു. മോളി ചേച്ചി നന്നായിരിക്കണം. പക്ഷെ അവരുടെ മകന് എന്റെ ഭാഗത്തു നിന്നും മാപ്പില്ല. ബോധമുള്ള ആരും കൊടുക്കില്ല. പോയി പണിയെടുക്ക്’ ബാല പറഞ്ഞു.

Scroll to Top